"എന്തേ ത്ര ലേറ്റായേ? ഞാനച്ഛനെ പറഞ്ഞ് വിടാനിരിയ്ക്കേര്ന്നു ബസ്സ്റ്റോപ്പിൽക്ക്."
''മതിലിന് ശേഷം സമ്മേളനോം പ്രസംഗോം ഒക്കെണ്ടായിരുന്നു. കൊറച്ച് നേരം കേക്കാന്ന് നിരീച്ച് നിന്നു അമ്മമ്മേയ്."
"ന്നാപ്പിന്നെ ഒരു രണ്ട് മണിയ്ക്കോ മൂന്നു മണിയ്ക്കോ ആക്കാര്ന്നില്ലേ അവര്ടെ മതില് ? പെങ്കുട്ട്യോക്ക് സന്ധ്യാംമ്പളയ്ക്കും വീടെത്തണ്ടേ? ആറുമണ്യായപ്പോ ഞാൻ ശ്ശി പേടിച്ചു. "
~~~~~~~~~~~~~~~~~~~~
''ഉമ്മാ, ഞങ്ങള് മതില് കെട്ട്യേത് കേബിൾന്യൂസില് വരും. വീഡിയോ പിടിച്ചീര്ന്ന്."
"ന്റ റബ്ബേ! അന്റപ്രത്തും ഇപ്രത്ത്വൊക്കെ പെണ്ണ്ങ്ങളായീനൊ ? ജ്ജ് ആര്ടെ കയ്യാ പിടിച്ചത്? പടച്ചോനെ! എടങ്ങാറാക്കാനായീറ്റ്..."
"ന്റുമ്മാ. അയ്നദ് വനിതാ മതിലല്ലേന്നും?"
"ഓ. ഞാനദ് മറന്ന്വോയ്. ഉപ്പ പറഞ്ഞോണ്ട് വിട്ടതാ അന്നെ. ടീവീല് വര്ണദറഞ്ഞിര്ന്നാ മൂപ്പര് വിടില്ലായ്രുന്നു."
.......................................................
ഞാൻ ലിംഗസമത്വത്തിൽ വിശ്വസിയ്ക്കുന്നു.
പക്ഷേ മതിലു കെട്ടി കാറ്റിലെ നാറ്റം തടുക്കാനൊക്കുമോ?
മത-രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്ത ദീപ നാളങ്ങളുടേയും കോട്ടകളുടേയും ചങ്ങലക്കണ്ണിയാവാൻ ആഗ്രഹമുണ്ട് താനും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ