2018 മാർച്ച് 26, തിങ്കളാഴ്‌ച

സാരിക്കഥ

ചില സാരികൾ കഥ പറയാറുണ്ട് എന്നോട്. അതുടുത്താൽ വൈകുന്നേരം വരെയും മന്ത്രണം കേൾക്കാം - ഓരോ തവണ ഞൊറികൾ ശരിയാകുമ്പോഴും മുന്താണിത്തലപ്പ് പിടിക്കുമ്പോഴും എല്ലാം. ഇന്നുടുത്ത മജന്ത നിറമുള്ള സാരി പോലെ. മംഗലാപുരത്തുള്ള അമ്മയുടെ പെട്ടിയിൽ നിന്നും പൊക്കി ശിവമൊഗ്ഗയിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴി ഹാസനിൽ ഞങ്ങളുടെ വീട്ടിൽ താമസിച്ച ചെറിയ നാത്തൂന്റെ ബാഗിൽ നിന്ന് അടിച്ചുമാറ്റി ഉടുത്തതാണ് ഈ സാരി. സ്കൂളിൽ എല്ലാവരും പറഞ്ഞു നന്നെന്ന്. എന്നാൽ ഇനി തിരിച്ചു കൊടുക്കേണ്ട എന്ന് നിരീച്ചു ഞാനും.

മറ്റുള്ളവരുടെ വസ്ത്രം ഉടുക്കുന്നത് വളരെ മോശപ്പെട്ടതാണെന്ന് ഞാൻ ആദ്യമായി കേൾക്കുന്നത് ഇരുപത്തിമൂന്നാം വയസ്സിൽ ബാംഗ്ലൂരിൽ വച്ചാണ്. അതിനു മുമ്പും അതിനു ശേഷവും എനിക്കതു തോന്നിയിട്ടില്ല. ഇങ്ങനത്തെ ഉന്നതജീവിതദർശനങ്ങൾ ഒന്നും സാധ്യമല്ലാത്ത ഒരു കൂട്ടുകുടുംബത്തിലെ സന്തതിയായപ്പോയി.

ഞാനും അനിയത്തിയും ദൂരെദൂരെ ഹോസ്റ്റലുകളിൽ താമസിച്ച് പഠിച്ചിരുന്നപ്പോൾ രണ്ടാൾക്കും കൂടെയുണ്ടായിരുന്ന ഒരു ഡസൻ ചുരിദാറുകൾ ആറെണ്ണം അങ്ങോട്ടുമിങ്ങോട്ടും വെച്ച് മാറുന്നത് രണ്ടാളും വീട്ടിൽ സന്ധിക്കുന്ന അപൂർവ്വ വാരാന്ത്യങ്ങളിൽ ആണ്. ആ പന്ത്രണ്ടെണ്ണം വർഷങ്ങളുടെ നീക്കിയിരുപ്പ് ആണ് കേട്ടോ. പുതിയ തൊക്കെ കാലങ്ങളോളം അവൾ വീട്ടിൽ കൊണ്ടുവരാൻ മറക്കുമായിരുന്നു. അന്നൊരിക്കൽ ഞാനുടുത്ത് കൊതിതീരാത്ത ഒന്ന് അവൾ വീട്ടിൽ ( ഹോസ്റ്റലിൽ ) ഉടുത്തു പഴഞ്ചനാക്കിയതിന്റെ പരിഭവം എനിക്കിന്നും മാറിയിട്ടില്ല.

അപ്പോൾ പറഞ്ഞു വന്ന കാര്യം എന്റെ അമ്മായിയമ്മേടെ സാരി. 'അമ്മാ'യെന്ന് കൊഞ്ചിച്ചും സ്നേഹിച്ചും ഒട്ടൊന്നു പരിഭവപ്പെട്ടുമൊക്കെ വിളിക്കാറുണ്ട്. 'അമ്മായി ' എന്ന വിളിച്ചിട്ടില്ല. എൺപത്തഞ്ചുവയസ്സായ സരസ്വതിയമ്മ. പലതിലും എനിക്ക് റോൾ മോഡൽ ആണ് കക്ഷി. പെറ്റമ്മയോട് എനിക്ക് വാത്സല്യം തോന്നിയിട്ടില്ല. എന്നാൽ ഈ അമ്മയോട് എനിക്ക് അതാണ്.

പത്തും പന്ത്രണ്ടും തവണ നിറഞ്ഞൊഴിഞ്ഞ വയറ്റിൽ കത്തും വിശപ്പിനെ സാരി മുറുക്കി അമർത്തിവച്ച് ഒന്നുമുതൽ പൂജ്യംവരെ പ്രസവിച്ചിട്ടതുങ്ങൾക്ക് ഉണ്ണാനും ഉടുക്കാനും ഉണ്ടാക്കി വയസ്സായി പോയ മുത്തശ്ശിമാരിലൊരാൾ. വയറ്റിനകത്ത് ഉള്ളതിനെ ഊട്ടണോ, തൂക്കിൽ കിടക്കുന്ന, ഉമ്മറത്തിഴയുന്ന, മുറ്റത്തോടുന്നതുങ്ങളെ ഊട്ടണോ അതോ, കയ്യിലെ തഴമ്പ് പൊട്ടിയാലും തൂമ്പ താഴെ വയ്ക്കാതെ കിളച്ച് വിയർത്തു വരുന്ന വല്യപാതിയെ ഊട്ടണോ എന്നറിയാതെ ചിരട്ടത്തവി കൊണ്ട് കഞ്ഞിക്കലത്തിലെ സമൃദ്ധമായ വെള്ളത്തിനടയിൽ കറങ്ങുന്ന വിരളമായ വറ്റുകൾ അളന്നവർ.

മക്കൾ വളർന്നു നഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ അമ്മമാരുടെ കഷ്ടപ്പാടുകൾ കുറഞ്ഞു. മരുമക്കൾ വന്നതിനുശേഷം ചിലർ രാജാത്തിമാരായി. പതിയെപ്പതിയെ മിക്സി, ടിവി, ഫ്രിഡ്ജ് എല്ലാം വന്നു. ഉടുതുണിക്ക് ഒരേയൊരു മറുതുണി ഉണ്ടായിരുന്ന, പഴന്തുണി കുറവും  പ്രസവങ്ങൾ കൂടുതലും ഉണ്ടായിരുന്ന ആ കാലം മാറി. തുണികൾ കൂടുതലും പ്രസവങ്ങൾ കുറവുമായ, നിലം തുടക്കാൻ പോലും പഴന്തുണി ആവശ്യമേയില്ലാത്ത ഒരു കാലവും എത്തി. പഴന്തുണിത്തുണ്ടുകൾക്ക് വേണ്ടി പോലും കൊതിച്ച സ്ത്രീകൾക്കെല്ലാം വയസ്സായി. ഇനി അവർക്ക് അതൊന്നും ആവശ്യവും കാണില്ല.

മക്കളുടെ വിശേഷങ്ങൾക്ക്  അമ്മമാർക്ക് സാരികൾ കിട്ടാൻ തുടങ്ങി. സിബ്ബു പോയതിനാൽ മക്കൾ ഉപേക്ഷിച്ച ട്രാവൽ ബാഗുകളിലും ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസുകളിലും സാരികൾ വിശ്രമിക്കാൻ തുടങ്ങി. പതിയെ മരുമക്കളുടെ, പേരമക്കളുടെ ബന്ധുവീട്ടിലെ വിവാഹങ്ങൾക്കു പോലും കുന്നോളം പ്രസവിച്ച നന്മമുത്തശ്ശിമാർക്കു സാരികൾ ഒരുപാട് കിട്ടുമെന്നായി. ബാഗുകളും ഭാണ്ഡങ്ങളും മാറി അലമാരകളും നിറഞ്ഞുകവിയും എന്നായി. പഴയ സാരികൾ കൊണ്ട് കിടക്ക വിരിച്ചവർക്ക് സാരികൾ പഴകാതെയായി. കിടക്കകൾക്ക് സാരി വേണ്ടാതെയും. പണ്ട് കസവുകരയുള്ള ഒരു പോളിയെസ്റ്റർ സാരിക്കുവേണ്ടി ആശിച്ചിരുന്നവർക്ക് ഇന്ന് അതൊക്കെ മടുത്തു കഴിഞ്ഞു.

അകത്തളങ്ങളിലെവിടെയോ സൂക്ഷ്മമായി, ഭദ്രമായി ഒളിപ്പിച്ചുവച്ച താക്കോൽ എടുത്തു അലമാര തുറന്നാൽ കാണാം നാട്ടാര് മുഴുവൻ കൊടുത്ത് സാരികൾ. 'ഇതു മധുവിന്റെ മകളുടെ കല്യാണത്തിന്, ഇത് ചന്ദ്രന്റെ അമ്മയുടെ അടിയന്തരത്തിന്, ഇത് വാസന്തിയുടെ കൊച്ചുമകന്റെ ചോറൂണിന്..' ഇങ്ങനെ പോകും സാരികളുടെ മേൽവിലാസം. അവയിൽ പണ്ടൊരു പഞ്ഞക്കാലത്ത് ചേമ്പുവിത്തു ഭാഗം വച്ചതിന്റെ, ഒരു നാഴി നെല്ലിന്റെ , പാലില്ലാത്ത മക്കൾക്കു കൊടുത്തയച്ച കറമ്പിപ്പശുവിന്റെ പാലിന്റെ ഒക്കെ നന്ദികൾ കാണും. ഇതൊന്നുമില്ലെങ്കിലും സാരി കൊടുത്തൊന്നു കുനിഞ്ഞു കാലിൽ തൊടുമ്പോൾ ആ മുഖത്ത് വിരിയുന്ന നിഷ്കളങ്കമായ അനുഗ്രഹ പുഞ്ചിരിക്കു വേണ്ടിയാവാം.

ഇങ്ങനെ നിറഞ്ഞ സാരികളിൽ കണ്ടുമടുത്തവയും തനിക്ക് ചേരില്ലെന്നു തോന്നിയവയും ഒരേ പോലെ തോന്നിക്കുന്ന വയും എല്ലാം മക്കൾക്കും മരുമക്കൾക്കും ദാനമാണ്. പുതിയ തലമുറയിലെ പലരും മറ്റുള്ളവരുടുത്തത് ഉടുക്കാത്തവരാണ്. അതിനൊന്നും ഒരു നാണവും മാനവും നോക്കാത്ത എനിക്കൊക്കെ വേണമെങ്കിൽ ഒരു വണ്ടി പിടിച്ചുകൊണ്ടുവരാൻ മാത്രം കിട്ടും.

ഈ മജന്ത സാരി എന്റെ സരസ്വതിയമ്മയുടെ അനുജത്തി പാർവ്വതിയമ്മയുടേതാണ്. ഏതോ ഒരു വിശേഷത്തിനു രണ്ടുപേരും കണ്ടുമുട്ടിയപ്പോൾ നിർബന്ധപൂർവ്വം ബാഗിൽ തിരുകി കൊടുത്തു കാണും. പാർവ്വതിയമ്മ ഒരു ഇതിഹാസമാണ്. വാത്സല്യം കിനിയുന്ന മറ്റൊരു ഇതിഹാസം. ചെറുപ്പത്തിലേ വിധവയായ അവർക്ക് രണ്ടു മക്കളാണ്. വലിയ തറവാട്ടിലെ കുളിമുറി - അടുക്കള ഭാഗത്താണ് അവരുടെ വൈധവ്യം അവരെ പോറ്റിയത്. തറവാട്ടിലെ ബാക്കി സ്ത്രീകളുടെ എല്ലാം പ്രസവശുശ്രൂഷ, ശിശുപരിപാലനം, കുഞ്ഞുങ്ങളെയെല്ലാം കുളിപ്പിക്കൽ, തുണിയലക്കൽ -ഇതെല്ലാം കഴിഞ്ഞ് നേരമുണ്ടെങ്കിൽ പാചകവും.

ഏത് അസമയത്ത് വീട് സന്ദർശിച്ചാലും നിർബന്ധിച്ച് അവർ ഊട്ടുന്ന ഭക്ഷണത്തിന് അമൃതിന്റെ സ്വാദാണ്. പ്രായാധിക്യവും പ്രഷറും പ്രമേഹവും തളർത്തിയാലും സ്വയംപര്യാപ്തത വിട്ടുകളിക്കാത്ത വമ്പത്തി. ഇന്നാള് കണ്ടപ്പോഴുണ്ട് തനിയെ ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നു!  അവർ കുളിപ്പിച്ചുറക്കിയ ഡസൻകണക്കിന് കുഞ്ഞുവാവകൾ ഇന്ന് സമൂഹത്തിന്റെ പല പല ശ്രേണികളിൽ വിഹരിക്കുന്നു. കണ്ടാൽ ഇന്നും വാത്സല്യത്തോടെ വിളിച്ചൂട്ടുന്ന ആ അമ്മയ്ക്ക് ഒരു സാരിയെങ്കിലും കൊടുക്കാതെ അവരുടെ വീട്ടിലൊന്നും ഒരു കല്യാണവും നടക്കില്ല. നമ്മൾ ആപത്തുകാലത്ത് പത്തു തൈ നട്ടാലും വരാൻപോകുന്ന കാലങ്ങളിലെല്ലാം അവയിൽ ചിലത് നമ്മുടെ പാതയോരത്ത് തണലും കാറ്റും വിരിച്ചു നിൽക്കും.

അങ്ങനെയുള്ള ഈ രണ്ട് അമ്മമാർ എന്നു കണ്ടാലും കുശുകുശാന്ന് അടക്കം പറയുന്ന രണ്ടു കൊച്ചു സഹോദരിമാരാകും. രാവേറെ ഇരുന്നു പറയാൻ അവർക്ക് കഥകളുണ്ടെങ്കിലും ഈയിടെയായി ആരോഗ്യം സമ്മതിക്കാത്തതിനാൽ അടുത്തടുത്തായി കിടന്നുറങ്ങുന്നത് കാണാം.
ദശകങ്ങളോളം ജീവിതത്തിന്റെ കനൽച്ചൂളയിൽ വേവിച്ചെടുത്തിട്ടും കലങ്ങി യുടഞ്ഞു പോകാത്ത അവരുടെ സ്നേഹം തുടങ്ങിയത് ബാല്യവും കൗമാരത്തിന്റെ തുടക്കവും അടങ്ങിയ ചുരുക്കം ചില വർഷങ്ങളിൽ ആണെന്നത് അതിശയിപ്പിക്കും. അവർ ഒരുമിച്ചു വളർന്ന ബാല്യത്തേക്കാൾ എത്രയോ മടങ്ങ് സമയം ഗൃഹഭാരങ്ങളുടെ ചുമടും വ്യത്യസ്ത വീട്ടുപേരുകളും പരസ്പരം പരിചിതമല്ലാത്ത ലോകങ്ങളും കൊണ്ട് കാലം അവരെ അകറ്റിയിരിക്കുന്നു. കൂടിക്കാഴ്ചകളും സഞ്ചാര സ്വാതന്ത്ര്യവും ഒക്കെ  സ്വായത്തമായത് തികച്ചും മുത്തശ്ശിമാരായതിനുശേഷവും. എന്നിട്ടും ഒന്നും പരസ്പരം പറയാതെ പോലും എല്ലാം മനസ്സിലാക്കാൻ കഴിയുന്നത് അവരെ ദൈവം ഒരേ കളിമണ്ണ് കുഴച്ചു വാർത്തതു കൊണ്ടായിരിക്കുമോ!

അമ്മയുടെ -അമ്മമാരുടെ ഈ സാരി ഇനിയുമെത്രയോ കഥകൾ എന്നെ ഓർമിപ്പിക്കും; ഓരോ തവണ ഞാൻ ഉടുക്കുമ്പോഴും. നമുക്ക് പ്രിയപെട്ടവരുടെ വസ്ത്രങ്ങൾ ഉടുക്കാൻ കിട്ടുന്നത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.

2018 മാർച്ച് 24, ശനിയാഴ്‌ച

പ്രണയവേതാളം.

പ്രണയമാണെനിക്ക് നിന്നോട്. നീ അറിയരുത്. ഞാൻ പറയരുത്. തുറന്നുപറയാനേ അരുതാത്ത മൗന പ്രണയം വേതാളമായി തോളത്തു തൂങ്ങുമ്പോൾ കാലിടറും. സങ്കൽപങ്ങളും സ്വപ്നങ്ങളും ഊട്ടി അവ കഥപറഞ്ഞു വളർത്തുന്ന അടിമയായ മനസ്സ് ഒരു പ്രഹേളികയാണ്.
ശരികളുടെ വെളിച്ചം വീഴും മുൻപേ അടർന്നുമാറി ആൽമരത്തിൽ തൂങ്ങുന്ന വൃത്തികെട്ട കടവാതിലിനെ പോലിരിക്കുന്ന തെറ്റിന്റെ ഗന്ധമുള്ള ഈ പ്രണയത്തെ വീണ്ടും വീണ്ടും എടുത്തു തോളത്തിട്ടു ഞാനെന്റെ മുഷിഞ്ഞ യാത്ര എന്തിന് തുടരുന്നു!
അതിജീവനത്തിന്റെ ആശാകിരണമില്ലാത്ത കറുത്ത രാത്രികളിൽ ഒരേ കാതങ്ങൾ തന്നെ അർഥമില്ലാതെ വീണ്ടും വീണ്ടും താണ്ടുന്ന എനിക്ക് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുമോ! അതോ, നിയതിയുടെ പൊക്കിൾക്കൊകളിൽ എവിടെയോ ഇനിയും ലോകം പൂകാതെ കിടക്കുന്ന ഏതോ ഒരു ശരിയുടെ കഥയ്ക്ക് കാതോർക്കാനാണോ ഞാനീ പ്രണയത്തെ ചുമക്കുന്നത്!

2018 മാർച്ച് 20, ചൊവ്വാഴ്ച

തീവിത്ത്

മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്ന കരുതൽ വളരെയധികം ഉള്ള ഒരാളാണ് ഞാൻ. അതുകൊണ്ടായിരിക്കാം കൗമാരത്തിൽ എഴുത്തു തുടങ്ങിയപ്പോൾതന്നെ നിർത്തേണ്ടിവന്നതും. ഇപ്പോൾ എന്റെ ധൈര്യത്തിന്റെ നട്ടെല്ലും തലയോട്ടിയും ഭർത്താവാണ്. എഴുതാൻ ബാക്കി വെച്ചതെല്ലാം എനിക്ക് എഴുതണം. ഞാനെഴുതും. ഒരു പക്ഷേ, നിർത്തിയേടത്തു നിന്നാണ് ഞാൻ തുടങ്ങുന്നത്. മുൻവിധികളെ കൊണ്ടെന്നെ മൂടരുതേ. ഒരുപക്ഷേ നിങ്ങൾ കാണുന്നത് എന്നെയല്ല എന്റെ എഴുത്തായിരിക്കും എന്ന് മറ്റൊരു പ്രസന്ന യെ അറിയുന്നവർ ഓർക്കുമല്ലോ.

പ്രണയത്തിന്റെ വിത്ത്
മാനത്തു നിന്നും പറന്നു
മനസ്സിൽ വീണു.
സ്വപ്നങ്ങളുടെ നീർവലിച്ച അതിൽ
അഗ്നിനാമ്പുകളാണ് മുളപൊട്ടിയത്.
തീയിലകൾ പടർത്തി
കനൽപ്പഴങ്ങളുതിർത്ത്
അതു പൊടുന്നനെ വളർന്നു. പകൽകിനാവിന്നുറവകൾ
വറ്റുവോളം കുടിച്ചാലും തീരാത്ത
അതിന്റെ ദാഹം എന്നെ വാട്ടി.
അകത്തെ കാട്ടുതീയണക്കാൻ
ഞാനശക്തയായിരുന്നു.
പുകഞ്ഞെരിയുമ്പോഴും
ഞാനതിനെ ഇഷ്ടപ്പെട്ടു.
ആ നെരിപ്പോടിന്റെ കനൽത്തിളക്കം
എന്റെ കണ്ണുകളിലുണ്ടോ എന്നു ഭയന്നു ഞാൻ കണ്ണുകൾ താഴ്ത്തി.
അകത്തു നിന്നുയരുന്ന കുന്തിരിക്കപ്പുക എന്റെ നിശ്വാസങ്ങളിൽ നിന്നൊളിപ്പിക്കാൻ ഞാൻ ദീർഘനിശ്വാസമുതിർക്കാതായ്.
അപ്പോഴൊരായിരം സ്വേദബിന്ദുക്കളിൽ കരിനിറം കിനിയിച്ച്
എന്റെ തീമരം പുഞ്ചിരിച്ചു.
അതിന്റെ തീക്കാറ്റിൽ
എന്റെ ചിന്തകൾ പറന്നുപോയി.
നാളെകൾ ശൂന്യമായി.
എനിക്കു വീണുകിട്ടിയ
കാട്ടുതീയിൻ വിത്ത് മുളപ്പിച്ച്
ഞാനതിൽ വെന്തുമരിച്ചു.

2018 മാർച്ച് 14, ബുധനാഴ്‌ച

കാട്ടുതീ

കാട്ടുതീ

മിണ്ടാത്ത നൂറായിരം മൂകരായ് പോയപ്പോൾ മിണ്ടുന്ന ആയിരം കോടിയിൽ നിന്നും വെറും ഒരു ഡസൻ പേരെ കൂടെ കൂട്ടി. അങ്ങനെ നാട്ടാരു കാര്യമറിഞ്ഞു. എന്തൊരു തീരാനഷ്ടമെന്ന് അരക്കില്ലത്തിനു ശാപവാക്കുകളെറിയുന്ന നൊന്തവർ.
മിണ്ടാൻ നാവില്ലാത്ത, ശപിക്കാൻ രജോഗുണമില്ലാത്ത അരക്കില്ലം മാത്രം വീണ്ടും വീണ്ടും ചുട്ടെരിക്കപ്പെടാനായി പുനർജനിക്കുന്നു.

ഗർഭപാത്രത്തിൽ നിന്നിറങ്ങി മാനത്തേക്കു വളരാൻ തുടങ്ങിയ ശേഷം നമ്മളൊരുപാട് മാറിപ്പോയിരിക്കുന്നു. കാടിനെ സ്നേഹിക്കുന്നും കാംഷിക്കുന്നുമുണ്ടെങ്കിൽ അതു തന്റെ അസാന്നിദ്ധ്യം കൊണ്ടേ സാധിക്കൂ എന്ന് നമ്മൾ പഠിക്കുന്നതെന്നാണ് ? ഒരുപാടു വളർന്ന നമ്മളെ ഉൾക്കൊള്ളാൻ നാം ചോരയൂറ്റി ശോഷിപ്പിച്ച ആ ഗർഭപാത്രം ഇന്നശക്തയാണ്. അഥവാ തിരിച്ചു പോകണമെങ്കിൽ ആടയാഭരണങ്ങളഴിച്ച് പിറന്നപടി വേണം. അഹന്തയുടെ സോമാഗ്നിയും നാട്ടുനീതിയുടെ അത്യാർത്തിയും നഗര നദിയിലുപേക്ഷിച്ച്, ശരീരവും മനസും ശുദ്ധിയാക്കി, ആർഭാടങ്ങളുടെ ഭാണ്ഡം പേറാ തെ പിറന്നപടി.

ദൈവം തെറ്റു ചെയ്യുന്നു.

"Do you want to see a puppet show Mamma?"

ഞാൻ മൊബൈലും പിടിച്ചിരിക്കുന്നത് അവൾക്കു സഹിക്കുന്നില്ല.

"No, let me do this."

ഞാൻ വീണ്ടും  മൊബൈലിൽ ലയിച്ചു.

"അമ്മാ, ദൈവം തെറ്റ് ചെയ്തിട്ടുണ്ടെന്ന് അമ്മ കരുതുന്നുണ്ടോ?"

എന്നെ നിർബന്ധപൂർവ്വം അവളിലേക്ക് പിടിച്ചുവലിച്ചു ആ ചോദ്യം. മൊബൈൽ ഓഫാക്കി വച്ച് ആകാംക്ഷയോടെ ഞാൻ ചോദിച്ചു,

" എന്തെന്ന്? മനസ്സിലായില്ല."

" അതേയ്, ദൈവം ശരി മാത്രമേ ചെയ്യൂ എന്നുണ്ടോ? ശരിക്കും ദൈവം തെറ്റുകാരനല്ലേ അമ്മേ? "

" എങ്ങനെ? പറഞ്ഞേ. "

" അമ്മക്ക് മനസ്സിലായില്ലേ? ഞാൻ പറയട്ടെ;  ഇപ്പോൾ എന്റെ കൈയിങ്ങനെ ഞാൻ വീശുന്നു."
അവൾ കൈ വീശിക്കൊണ്ട് തുടർന്നു.

" ഇതിപ്പോ എന്നെക്കൊണ്ട് ചെയ്യിക്കുന്നതാരാ? ദൈവമല്ലേ? അങ്ങനെ, നമ്മളെക്കൊണ്ട് നല്ലതും ചീത്തതും ചെയ്യിക്കുന്നത് ദൈവം തന്നെയല്ലേ? പിന്നെ, മനുഷ്യർക്കായി ദൈവം എന്തിനു സ്വർഗം നരകം എന്ന പേരിൽ വെവ്വേറെ സ്ഥലങ്ങളുണ്ടാക്കി!! "

ഞാൻ മിണുങ്ങസ്യ .

" ദൈവം തന്നെ തെറ്റ് ചെയ്യിച്ചിട്ട് നമ്മളെപ്പിടിച്ച് ദൈവം തന്നെ നരകത്തിലിടുന്നു. അപ്പോൾ ദൈവവും തെറ്റുചെയ്യുന്നുണ്ടെന്നർത്ഥം. "

ആറാം ക്ലാസ്സിൽ വച്ചു് ഞാനിങ്ങനെ ചിന്തിച്ചിരുന്നത് എനിക്ക് ഓർമ്മയുണ്ട്. പക്ഷേ, രണ്ടാം ക്ലാസിൽ ഇങ്ങനെ ചിന്തിച്ചിരുന്നതായോർമ്മയില്ല.

അപ്പോൾ പറഞ്ഞു വന്നത്;
എന്നെപ്പോലെ ഓവർ പ്രൊട്ടക്ടീവ് ആയി മക്കളെ വീട്ടിനകത്തു പൂട്ടിയിടുന്ന അമ്മമാർ അനുഭവിക്കും. തുറന്നുവിടൂ. റോഡിൽ കളിക്കട്ടെ. മണ്ണിൽ വീണു മുട്ട് മുറിയട്ടെ. നഖത്തിനടിയിൽ ചെളി നിറയട്ടെ. തുണി അഴുക്കു പറ്റട്ടെ.
പക്ഷേ, ഞായറാഴ്ച ഉച്ചയൂണു കഴിഞ്ഞ് വീട്ടിലിരുന്ന് ചിന്തിക്കാൻ ഇട കൊടുക്കരുത്. BEWARE.

2018 മാർച്ച് 13, ചൊവ്വാഴ്ച

തെറ്റോ ശരിയോ

ചില കാര്യങ്ങളിൽ ഏതാണു ശരി എന്നു തീരുമാനമെടുക്കാനാവില്ല. ഏറെക്കുറെ ശരിയെന്നു തോന്നുന്നത് ചെയ്യാമെന്നു മാത്രം.
മോൾടെ ഡാൻസ് ക്ലാസിൽ പോകുമ്പോൾ എനിക്കാകെ ചെയ്യാനുള്ളത് കൊതുകാട്ടും മൊബൈൽ വ്യായാമവുമാണ്. അപ്പുറമിപ്പുറം ഇരിക്കുന്ന അമ്മമാർ ഓരോ സ്റ്റെപ്പും കണ്ണാലൊപ്പി മനസിൽ പതിപ്പിച്ച് വീട്ടിലെത്തിയാൽ എങ്ങനെ കോച്ചണമെന്നു കണക്കുകൂട്ടുകയാവും. വീഡിയോ പിടിക്കുന്നു, പാട്ട് ഡൗൺലോഡു ചെയ്യുന്നു..
എന്റെ ഉത്തരവാദിത്തം ഫീസ് കൊടുക്കുന്നതോടെ തീരും. വേണെങ്കിൽ പഠിക്കട്ടെ. ഇതേ സമീപനമാണ് എല്ലാ പഠന - പഠനേതര പ്രവർത്തനങ്ങളിലും . ഇതിലൊരിത്തിരി കുറ്റബോധം തോന്നാറുള്ളത് മറ്റുള്ളവർ സമ്മാനങ്ങളടിച്ചോണ്ടു പോകുമ്പോൾ മോൾടെ മുഖം വാടുന്നത് കാണുമ്പോഴാണ്.

മറ്റു കുട്ടികൾ ഡാൻസും, പാട്ടും, വരയും മറ്റും പരിശീലിക്കുമ്പോൾ ഇവൾ സ്വപ്നം കാണുകയോ, കണ്ണാടിക്കു മുന്നിൽ പ്രതിബിംബത്തോടു സംവദിക്കുകയോ, കിന്നാരം പറയുകയോ ആയിരിക്കും. അതാണെനിക്കിഷ്ടം.

പക്ഷെ, ഒരുപാടു നേടിയവർ കഠിനാധ്വാനിയായ അമ്മയാണെന്റെ വിജയത്തിനു പിന്നിൽ എന്നു പറയുമ്പോൾ - ചെയ്യുന്നത് 'ശരി' ആണോ, അതോ എന്റെ മടിയാണോ എന്നു സംശയം.

2018 മാർച്ച് 10, ശനിയാഴ്‌ച

Adhoc

അങ്ങനെ മറ്റൊരു പൊക്കിൾകൊടി കൂടി മുറിയുന്നു. ഒരു വീട്ടമ്മയിൽ നിന്ന് ടീച്ചറാക്കി മാറ്റി നാലു വർഷം എന്നെ വളർത്തിയ KVH ന്റെ അടുത്ത വർഷത്തേക്കുള്ള അഡ്ഹോക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്തില്ല. കഷ്ടപ്പെട്ട് എടുത്ത തീരുമാനമാണ്. മുന്നോട്ട് ജീവിക്കാനും ബുദ്ധിമുട്ടായേക്കും.

ശാപ വാക്കുകളോടെ ഭിക്ഷക്കാരന് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകൾ പോലെ തോന്നിച്ചു പലപ്പോഴും ശമ്പളം. അഡ്ഹോക്ക് ടീച്ചർമാരെ ഒഴിവാക്കി വിദ്യാലയ ഫണ്ട് സംരക്ഷിക്കുന്നതിനെപ്പറ്റി ഞങ്ങളുടെ മുന്നിൽ തന്നെ പ്രസംഗിക്കുമ്പോൾ ഞങ്ങൾക്ക് ഭാഷ മനസ്സിലാകുമെന്നു പോയിട്ട് ഞങ്ങൾ മനുഷ്യരാണ് എന്ന് പോലും അവർ മറന്നു പോയ പോലെ തോന്നി.

ഒരു Sick leaveപോലും അവകാശപ്പെടാനില്ലാതെ തലകുനിച്ചു പണിയെടുക്കാൻ നിർബന്ധിക്കപ്പെട്ട ഞങ്ങളുടെ ശമ്പളത്തിൻറെ യഥാർത്ഥ അവകാശികൾ അവരാണ് എന്ന പോലെയാണ് ചിലർ അഭിനയിച്ചത്.

ഇനിയെന്ത്?!!

കാത്തിരുന്നു കാണാം.

2018 മാർച്ച് 9, വെള്ളിയാഴ്‌ച

അമ്മപ്പാഠം - കാക്കത്തൊള്ളായിരത്തി രണ്ട് .

അമ്മ പാഠം - കാക്കത്തൊള്ളായിരത്തി രണ്ട് .

സ്കൂളിൽ മിസ്സ് പറഞ്ഞപ്പോഴാണ് വനിതാദിനത്തിന് അമ്മയെ അഭിനന്ദിക്കേണ്ടതാണ് എന്ന അറിവ് മകൾക്കുണ്ടായത്. വൈകിട്ട് വാതിൽക്കൽത്തന്നെ അഭിനന്ദനം കിട്ടി. കൂടെയൊരു ചോദ്യവും - 'എന്തിനാണിങ്ങനെയൊരു ദിവസം ' എന്ന്. അതിനുള്ള ഉത്തരമായിരുന്നു കാക്കത്തൊള്ളായിരത്തി ഒന്നാം പാഠം. ലിംഗവിവേചനത്തിന്റെ ഗൃഹപാഠം അനുഭവത്തിലൂടെ പഠിക്കേണ്ടിവന്നിട്ടില്ലാത്ത ഒന്നാന്തരം ഭാഗ്യവതി.

ഇന്നുരാവിലെ നീന്തൽ ക്ലാസ് കഴിഞ്ഞ് ഹാസനെ മൂടിയ കോടമഞ്ഞിലൂടെ തണുത്തുവിറച്ച് വന്നവളുടെ കൈയിൽ രണ്ടു ചുവന്ന റോസാ പൂക്കൾ.
"അമ്മാ, ബിലേറ്റഡ് വിമൻസ് ഡേ വിഷസ്. "  ദോശയായ ദേശയെല്ലാം ചുട്ടു, സാമ്പാറിനു വറവിട്ടപ്പോഴേക്കും നേരം പോയ പോക്കേ.

ഭർത്താവ് 'ഇതെന്താ ലേറ്റായേ 'എന്ന് ഇങ്ങോട്ടു ചോദിക്കണേന്റെ മുൻപുതന്നെ അങ്ങോട്ട് 'ലേറ്റ് ആയി. വേഗമാവട്ടെ. ' എന്ന് തിടുക്കം കൂട്ടിയാൽ ഓലപ്പടക്കം വെള്ളത്തിലിട്ടു കൊടുത്ത പോലെ ഒരു സുഖമുണ്ട്.

"ഇദെന്തിനാ പൂവ്? ഇനിക്ക് നേരമില്ലമ്മൂ. വേഗം കുളിച്ചു വന്നാൽ മുടി പിന്നിത്തരും. ഇല്ലെങ്കിൽ ഞാൻ പോകുമ്പോൾ ഇന്നാളത്തെപ്പോലെ നീ കരയും."
തിരക്കിട്ട് ചോറ്റുപാത്രങ്ങളും വെള്ളക്കുപ്പികളും വിവിധ ബാഗുകളിലേക്കൊതുക്കുമ്പോൾ അവളുടെ മുഖം കൂമ്പി വാടി ഒരു കരച്ചിലിന്റെ വക്കത്തെത്തിയതു കണ്ടു.

" ഇങ്ങു തരൂ. താങ്ക് യൂ. സാരല്യാട്ടോ. എന്നാൽ, മോള് ഇനി മുതൽ അമ്മയ്ക്കുവേണ്ടി പൂ വാങ്ങരുത്. പൂക്കൾ ചെടികൾക്കുള്ളതല്ലേ? എനിക്കെന്തിനാ? പൂ പറിക്കുന്നത് അമ്മയ്ക്കിഷ്ടല്ല."

" ഇത് ഞാൻ പറിച്ചതല്ലല്ലോ, വാങ്ങിയതല്ലേ? ഇനിയൊരിക്കലും ഞാനമ്മയ്ക്കു്..."

സങ്കടം ദേഷ്യത്തിലേക്ക് ഗിയറു മാറ്റുന്നതു കണ്ട് ഞാനും നയം മാറ്റി. പൂക്കൾ കൃഷ്ണനു മുന്നിലിട്ട് മകളെ സമാധാനിപ്പിക്കാൻ മൂപ്പർക്കൊരു അപേക്ഷയും കൊടുത്തു.

ഝടിപിടീന്ന് എന്തോ വാരിത്തിന്ന്, മുടി കെട്ടിക്കൊടുത്ത് ഇറങ്ങിയോടുമ്പോഴും ആ കുഞ്ഞു മുഖത്ത് ഇരുട്ട് പരത്തിയതിന്റെ കുറ്റബോധം മനസ്സിലുണ്ടായിരുന്നു.

വൈകിട്ട് ജോലി കഴിഞ്ഞെത്തുമ്പോൾ കൃഷ്ണനരികിൽ കിടന്ന പൂക്കൾ വാടിക്കരിഞ്ഞിരിക്കുന്നു; മകളുടെ മുഖം പോലെ. അതീവസന്തോഷത്തോടെയും ഉത്സാഹത്തോടെയും വന്നവളെ ഒറ്റനിമിഷംകൊണ്ടാണമ്മ കരയിച്ചത് രാവിലെ.

സ്കൂൾ വിട്ടു വന്ന മകളെ ഊട്ടുമ്പോൾ ഞാനൊരു ചോദ്യമെറിഞ്ഞു.

" നമുക്ക് അരിയും പച്ചക്കറിയും ആണോ പൂക്കളാണോ ഏറ്റവുമാവശ്യം?"

" അരിയും പച്ചക്കറിയും " ഉദ്ദേശിച്ച ഉത്തരം ലഭിച്ചപ്പോൾ സന്തോഷമായി.

" ഇതൊക്കെ കൃഷി ചെയ്യാൻ എത്ര സ്ഥലം വേണമെന്നറിയുമോ മോൾക്ക്? ഒരുപാട് വേണം. ഈ കൃഷിസ്ഥലമൊക്കെ എവിടുന്നാ?"

" എനിക്കറിയില്ല."

"പണ്ടും ഇപ്പോഴും കാടുവെട്ടി നിരത്തിയാണ് മനുഷ്യർ കൃഷിചെയ്യുന്നത്. പക്ഷേ, ഭക്ഷണമില്ലാതെ ജീവിക്കാനും പറ്റില്ല അല്ലേ?"

" അതിന്?"

" കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന പൂവൊക്കെ ഇങ്ങനെ കാടു നശിപ്പിച്ചുണ്ടാക്കിയ സ്ഥലത്താ കൃഷി ചെയ്യണത്. കാട്ടിലെ മൃഗങ്ങളൊക്കെ ചാവില്ലേ? പൂന്തോട്ടത്തിൽ മാനും നരിയും കടുവയുമൊക്കെ ഉണ്ടാവുമോ മോളെ?"

" ഹണിബീയും ബട്ടർഫ്ലൈസുമൊക്കെ ഉണ്ടാവുമല്ലോ."

" കൊള്ളാം. പൂമ്പാറ്റയും തേനീച്ചയുമൊക്കെ വിഷം കഴിച്ചു ചാവില്ലേ?"

" എങ്ങനെ?!! "

" പൂമ്പാറ്റപ്പുഴുക്കളുടെ ഭക്ഷണം ഇലയും തളിരുമൊക്കെയല്ലേ. പക്ഷേ, അതൊക്കെ അവിറ്റങ്ങൾ തിന്നാൽ  പിന്നെ പൂവുണ്ടാകുമോ? അതുകൊണ്ട് കൃഷിക്കാർ വിഷം തളിച്ച് അതിനെയൊക്കെ കൊല്ലും."

" ശരിക്കും?"

പൂമ്പാറ്റകളെ കൊല്ലുമെന്ന അറിവ് കുഞ്ഞുങ്ങൾക്ക് വേദനയാണ്. പൂക്കളുടെ സൗന്ദര്യവും സൗരഭ്യവും അതിനുപിന്നിലെ പ്രകൃതിയോടുള്ള മനുഷ്യന്റെ നീതിനിഷേധങ്ങളെ വെളിപ്പെടുത്തുന്നില്ല. ന്യായീകരിക്കുകയും ഇല്ല. സമൂഹത്തിൽ പൂക്കൾ പ്രതിനിധാനം ചെയ്യുന്ന ഒരു മൂല്യവും വിഷം പറ്റിയ ആ പൂക്കൾക്കോ, അതു കൈമാറുന്ന കൈകൾക്കോ അവകാശപ്പെടാനാകില്ല.

നോക്കെത്താദൂരത്തോളം കാടും മേടും മൃഗങ്ങളുടെ വീടും നശിപ്പിച്ച് സംസ്കാരത്തിന്റെയും ആചാരത്തിന്റെയും പേരും പറഞ്ഞു ഒരു പകലിന്റെ സൗന്ദര്യങ്ങളെ വിലയ്ക്കുവാങ്ങാൻ എന്റെ വീട്ടിലെ രണ്ടാം ക്ലാസ്സുകാരി ഇനി അറയ്ക്കും.

ഓണത്തിനെ കെട്ടുകെട്ടിക്കേണ്ട . വിവാഹങ്ങളോ, മരണങ്ങളോ ആഘോഷിക്കുമ്പോളെങ്കിലും നമുക്കു ചില ഹരിതചിന്തകളായിക്കൂടെ?
ഹരിതത്തെ അതിന്റെ വേരുകളിൽ നിന്നും പറിച്ചെടുക്കേണ്ടാത്ത ഹരിത ചിന്തകൾ.
' ഇക്കോ ഫ്രണ്ട്‌ലി' എന്ന് പറഞ്ഞു കാടറുത്ത് മര വീടുണ്ടാക്കുന്നപോലല്ലിത്. ഹരിതസൗഹൃദ ആഘോഷങ്ങളെ വർണാഭമാക്കാൻ നമ്മുടെ ഒത്തൊരുമയും സന്തോഷവും മാത്രമേ പാടുള്ളൂ.

2018 മാർച്ച് 8, വ്യാഴാഴ്‌ച

ആഴ്ചപ്പതിപ്പിനൊരു അനുബന്ധം.

ആഴ്ചപ്പതിപ്പിന് ഒരു അനുബന്ധം �� എന്നപേരിൽ 23 8 2012 എഴുതിയ ഡയറിക്കുറിപ്പ് �� ഈ വനിതാദിനത്തിൽ പ്രദർശിപ്പിക്കാമെന്ന് വെച്ചു ബോറടിക്കുന്ന വായിക്കരുത് വാദവുമില്ല പ്രതിവാദവും അല്ല തികച്ചും ഒരു ഡയറിക്കുറിപ്പ് മാത്രം 23 8 2012 ആരാണ് കഥ വായിക്കുന്നത് എന്ന നീണ്ട ചർച്ച ഇന്നു വായിച്ചുതീർത്ത പറ്റൂ എന്ന് ഉറപ്പിച്ച് കയ്യിൽ എടുത്തതാണ് ആകെ ചുവപ്പിൽ കുളിച്ച് മാതൃഭൂമി വായനക്കാരന്റെ സെൻസിബിലിറ്റിയെ കുറിച്ചാണ് ചർച്ച �� പല ഭാഗവും മനസ്സിലാക്കാൻ രണ്ടുമൂന്നു തവണ വായിക്കേണ്ടിവന്നു ഇടയ്ക്ക് രണ്ടര വയസ്സുകാരി ��ി മകളുടെ നിർബന്ധം സഹിക്കാൻ വയ്യാതെ മിന്നാമിന്നി യിൽ 2 കഥ വായിച്ചു കൊടുത്തു അവൾക്ക് ദേഷ്യം പിന്നേ കന്നട സുധ കൈയിൽ കൊണ്ടുതന്നു ഇനി ഇതു വായിച്ചാൽ മതിയെന്ന ഇത് നിന്റെ അച്ഛനോട് വരാം എനിക്കറിയില്ല ചിലപ്പോഴൊക്കെ കന്നട കണ്ടാലും കേട്ടാലും എനിക്ക് ദേഷ്യമാ ഒരുഘട്ടത്തിൽ കൈയിൽനിന്ന് ആഴ്ചപ്പതിപ്പ് വലിച്ചു വാങ്ങി അവൾ എടുത്തു വച്ചു ഇടയ്ക്ക് ടെറസിൽ ഉണക്കാൻ വിരിച്ച അരിയും ഉള്ളിയും കിഴങ്ങും �� നോക്കാൻ പോയി വല്ലാതെ കാറ്റുള്ള ദിവസമാണെങ്കിൽ അരി കുറെ പറന്നുപോകും �� ചന്തയിൽ നിന്ന് അതും പത്തു രൂപ രൂപ ഒന്നരക്കിലോ ഉള്ളിയും ഒരുകിലോ കിഴങ്ങും വാങ്ങിയതാണ് �� ഒന്നു വെയിലത്തിട്ട് ഇല്ലെങ്കിൽ വായിച്ചുകൊണ്ടിരുന്ന ഭാഗം തെരഞ്ഞു തെരഞ്ഞു പലപ്പോഴും വായിച്ചു തന്നെ വായിച്ചു കൊണ്ടിരുന്നു �� കണ്ടിട്ടല്ലാത്തതിനാൽ മകൾ പലതും ഒരു ഒരുപാട് തവണ വായിച്ചാലേ മനസ്സിലാകും �� ഒന്നിലധികം കഥകൾക്കൊപ്പം എഴുതണം അത്ഭുതപ്പെട്ടു ഇവിടെ എന്തെങ്കിലുമൊന്നു ��ു ഡയറിയിൽ കുത്തിക്കുറിക്കുന്ന എന്നു കരുതിയാൽ തന്നെ കാലവും ഒത്തുവരുമ്പോൾ എല്ലാം മറന്നിരിക്കും പലപ്പോഴും �� പേനയും പിടിച്ച് ശൂന്യമായ ഒരു ബിന്ദുവിൽ പിടഞ്ഞൊടുങ്ങുന്നു ചിന്തകളുമാമിഴി ചിരിക്കാനാണ്ാണ് പതിവ് എങ്ങനെയാണ് മൂന്നും നാലും കഥകൾ ഒപ്പം എഴുതുന്നത് മോൾക്ക് അപ്പി വരുന്ന ആഴ്ചപ്പതിപ്പ് കൈയിൽ പിടിച്ചു തന്നെ �� അവൾക്ക് കൂട്ടായി കഴുകി ഒക്കെ വന്നപ്പോൾ �� അവൾക്കൊരു മൂഡ് വന്നു കുറച്ചുനേരം എന്നിവയ്ക്ക് അവൾ കളിയിൽ മുഴുകി നല്ലൊരു കഥാകൃത്ത് അവന്റെ ളുടെ പതിനാറാമത്തെ വയസ്സിൽ ആദ്യമെഴുതിയ സൃഷ്ടി കീറിക്കളയും അത്രേ �� മോശം എഴുത്തുകാരൻ അത് ജീവിതകാലമത്രയും സൂക്ഷിച്ചു വയ്ക്കും എന്ന് �� ഞാൻ മോശക്കാരൻ തന്നെ സംശയമില്ല പക്ഷേ �� ഇവർ നിരൂപണം ചെയ്യുന്ന പോലെ എഴുത്തുകാരെ നല്ലതെന്നും മോശമെന്നും തരം തിരിക്കേണ്ട തുണ്ട് �� വേണ്ടവർ എഴുതട്ടെ വേണ്ടവർ വായിക്കട്ടെ നല്ലതുമാത്രം �� സൃഷ്ടിക്കപ്പെട്ടാൽ മതി എന്നാണോ ഈ പേരെടുത്ത എഴുത്തുകാരും നിരൂപകരും ഒക്കെ ഇപ്പോഴൊക്കെ പെട്ട സ്ഥാനത്തിരുന്ന് സേഫായി ഇങ്ങനെയൊക്കെ വച്ച് കാച്ചും പക്ഷേ ��േ വീണുകിട്ടുന്ന ഇത്തിരി മുഹൂർത്തങ്ങൾ മനസ്സിൽ വിരിയുന്ന പുട്ടിനെ ആവും പോലെ പൊലിപ്പിച്ചെ എഴുതി എടുത്ത് �� വീണ്ടും വീണ്ടും വായിച്ച് ആത്മസംതൃപ്തി ആകുന്നത്ര your പേരില്ലേ നമ്മുടെ ലോകത്തിൽ അറുനൂറ് കോടിയിൽ ഒരാളും അറിയാത്ത എത്രയോ കഥകൾ അവർ എഴുതിയിരിക്കാം സുഹൃത്തുക്കളെയോ വീട്ടുകാരെ യോ �� അല്ലെങ്കിൽ താല്പര്യത്തോടെ വായിച്ചത് പ്രതീക്ഷയുള്ള ആരെയെങ്കിലുമൊക്കെ കാണിച്ച് �� നിർവൃതിയടയുന്ന വരെ ഗ്യാസ് വന്നു മനസ്സ് വായനയിൽ ചുറ്റിപ്പറ്റി നിന്നതു കാരണം കാലി സിലിണ്ടർ മാത്രം കൊടുത്തു്ത് അയാളുടെ മുഖത്തേക്ക് �� അന്തം വിട്ടു നോക്കി നിൽക്കുകയായിരുന്നു അയാളുടെ കണ്ണുകളിലെ ചോദ്യം കണ്ട് �� ഓർമിച്ചു പെട്ടെന്ന് ഓടിപ്പോയ ഒരു 500 രൂപ കൊണ്ടുവന്നു കൊടുത്തു മുഖത്തേക്ക് കുറച്ചുനേരം നോക്കിനിന്നു �� അക്ഷമനായി അയാൾ പറഞ്ഞു ബുക്ക് ശരിതന്നെ അതും തിരഞ്ഞു കൊണ്ടുവന്നു �� ഇതിനിടയിൽ മോൾക്ക് �� നൂറായിരം സംശയങ്ങളുടെ തിക്കു മുട്ടൽ ബ രസീറ്റ് വാങ്ങാൻ മറന്നു പിന്തിരിഞ്ഞ് മകളെ അലങ്കോലമാക്കിയ our വീട്ടിനുള്ളിലേക്ക് ആ അപരിചിതൻ എങ്ങനെ നോക്കിനിന്ന ഇരിക്കാമെന്ന് �� സങ്കൽപ്പിച്ച് ഞാൻ നോക്കിനിന്നു എന്തെങ്കിലുമാകട്ടെ �� ഇതുവായിച്ച് തീർത്തിട്ട് തന്നെ കാര്യം ചർച്ചയിൽ മിക്ക ആളുകളെയും ഞാൻ വായിച്ചിട്ടില്ല എന്നാലും ആശയം മനസ്സിലാകുന്നുണ്ട് �� മോൾക്കു വിശക്കുന്ന ഇഡ്ഡലി എടുത്തുകൊടുത്തു ടിവിയും വച്ച് കൊടുത്തു രണ്ടര വയസ്സുകാരി കണ്ണിമക്കാതെ �� മിസ്റ്റർ ബീനിന്റെ ഹോളിഡേ കാണുന്നു ചോദ്യങ്ങൾ ധാരാളമുണ്ട് മതേതരത്വവും ബാബരി മസ്ജിദും കടന്ന് �� എഴുത്തുകാകളിലേക്കു വന്നു ചർച്ച്ച്ച മോൾ എന്തോ കുടു കുടു തിന്നുന്ന ശബ്ദം കേട്ടാണ് നോക്കിയത് കൈയിലെത്തുന്നത് അത്രയും വലിയ �� ഒരു ചുവന്ന കൽക്കണ്ടം കരളു കയാണ് ഇന്നാണ് അമ്പലത്തിൽ നിന്നും പ്രസാദമായി കിട്ടിയതാണ് കൃമി എന്നും ബാക്ടീരിയ �� അവളുടെ ഭാഷയിൽ ബാറ്ററി എന്നും പറഞ്ഞ് വിരട്ടി മിച്ചം വന്ന തുച്ഛം മേടിച്ചു കൂടെ കയ്യിൽ ഒരു കടി �� കടി മുറുകിയപ്പോൾ അടികൊടുത്ത് ഒരെണ്ണം കൈവിട്ടു കെട്ടി �� അടിച്ചതിൽ കൊണ്ടും തോന്നി സോറി പറഞ്ഞു കൊഞ്ചിച്ചു മടിയിൽ എടുത്തുവച്ച �� കടിച്ചതിന് സോറി പറഞ്ഞാൽ വിടാം എന്ന് പറഞ്ഞു അവളെ മുറുകെപിടിച്ചു �� അപ്പോൾ കുറെ നേരമായി അമ്മയുടെ ശ്രദ്ധ കിട്ടാൻ ലാളന കൊതിച്ചു അവൾ പറയുകയാണ് എന്നെ വിടേണ്ട എന്ന് എഴുത്തുകാരികളെ വല്ലാതെ വിസ്തരിക്കാതെ സ്ത്രീകൾ എന്തുകൊണ്ട് തുനിഞ്ഞിറങ്ങുന്ന ഇല്ല എന്നു സംശയം പ്രകടിപ്പിച്ചു അക്കാര്യം പറയാനുള്ള ആധികാരികതയില്ല എന്ന് പ്രസ്താവിച്ചു ആണുങ്ങളായ എഴുത്തുകാർ ചർച്ച് ചുരുക്കി
മനുഷ്യരെ രണ്ടായി തരംതിരിക്കാം സാഹിത്യം കല രാഷ്ട്രീയം ആത്മീയം എല്ലാം ഒരു വിഭാഗം കൃഷിക്കാരും കുറേയേറെ പെണ്ണുങ്ങളും മറ്റൊരു വിഭാഗം ആഹാരം �� വൃത്തിയാക്കൽ പെറ്റു വളർത്തൽ സംരക്ഷണം കൃഷി ഇവയൊക്കെ നിതാന്ത ശ്രദ്ധയും അധ്വാനവും �� വേണ്ടുന്ന കാര്യങ്ങൾ അല്ലേ കൃഷി ഉണ്ണാനും ഊട്ടാനും ഉള്ള തപസ്സാണ് തെറ്റു പരിധിയും പടർന്നു പന്തലിക്കും വളർന്ന മനുഷ്യകുലത്തിന്റെ പ്രാഥമിക കർമ്മം വിത്തുപാകി കള നുള്ളി വെള്ളം നനച്ച് കാറ്റോ മഴയോ വെയിലോ എന്ന അറുതിയില്ലാതെ ആശങ്കപ്പെട്ടു ദാരിദ്ര്യരേഖയെ ടുകയറി ട്രപ്പീസ് കളിക്കുന്ന ന്യൂനപക്ഷത്തെ ആണ് ��് ഞാൻ കൃഷിക്കാരൻ എന്നു വിളിക്കുക അതിജീവനം എന്ന ഇക്കാര്യം ജീവിതത്തിന്റെ അടിസ്ഥാന രൂപമാണ് തായ് വേരാണ് അതിന് ക്ഷമ വേണം അവഗണന �� തോൽവി സ്വത്വം ഇല്ലായ്മ ശാരീരിക ക്ലേശം എല്ലാം സഹിക്കണം മഴയോടും വരൾച്ചയോ to പിഞ്ചു കുഞ്ഞുങ്ങളോടും രോഗികളോടും ഒക്കെ പ്രയത്നത്തെ പറ്റിയും അവകാശങ്ങളെ പറ്റിയും സ്വത്വത്തെ ഐഡന്റിറ്റി പറ്റി യും ഒക്കെ പ്രസംഗിച്ചിട്ട് ഒരു കാര്യവുമില്ലല്ലോ ഇതൊക്കെ പറ്റുക