2018 ഡിസംബർ 30, ഞായറാഴ്‌ച

കണ്ണാടി

കണ്ണാടി കുളത്തിനതിന്റെ പ്രതിബിംബം കാണിച്ചു. കാറ്റനക്കാത്ത ആ ചെറിയ കുളമാകട്ടെ കണ്ണാടിയുടെ പ്രതിബിംബവും അതിനുള്ളിലെ തന്നെത്തന്നെയും മുകളിലെ വെള്ളപ്പാളിയിൽ പ്രതിഷ്ഠിച്ചു.

താഴെ കുളത്തിന്റെ  ഇരുണ്ട ഹൃത്തടം മൗനമായി മൊഴിഞ്ഞു; നിനക്കിവിടെ സ്ഥലമുണ്ട് ഇങ്ങോട്ട് പോരൂ എന്ന്.
*********""""""""************

മുള്ളിനെ മുള്ളുകൊണ്ടെടുത്താലും നോവും. നാഡികളുടെ സംവേദനക്ഷമതയെ അറിയിയ്ക്കാതെ, മുറിവിന്റെ ആഴമോ പരപ്പോ കൂട്ടാതെ മുള്ളു സ്വയം പുറത്തുവരുമോ! പഴുത്ത്, ചുറ്റും കോശങ്ങൾ നശിച്ചഴുകി ഞെക്കിയെടുക്കുമ്പോഴേയ്ക്കും വേദനയിൽ യാമങ്ങളെത്ര നഷ്ടപ്പെട്ടിരിയ്ക്കും!!

*****""""""**********"""""""*%%%%%
മാനത്തെ നിറചന്ദ്രൻ താഴെ അലകളിലിളകുന്ന ചന്ദ്രബിംബത്തോടു തന്റെ നഷ്ടപ്പെട്ട സ്പന്ദനതാളം തിരിച്ചു ചോദിച്ചപ്പോൾ കാറ്റും കായലും മൗനമായി ചിരിച്ചു.

എന്നും ഏറെ കാത്തു കഴച്ച് ചന്ദ്രൻ മടങ്ങിപ്പോകാറാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ