2019 മാർച്ച് 20, ബുധനാഴ്‌ച

ഈ കഥയൊന്നു വായിച്ചു നോക്കൂ. പ്രിന്റഡ് മീഡിയയിലാണ് അച്ചടിച്ചു വരുന്നതെങ്കിൽ ഏഴാം ക്ലാസിലെ കുട്ടി പോലും വായിക്കും. അതിൽ കുഴപ്പവുമില്ല. ശക്തമായ കഥ തന്നെ. മനുഷ്യന് അന്യമായത് ഒന്നുമില്ല. ഇങ്ങനത്തെ ഒരു കഥ ഞാൻ എഴുതിയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ?

ഇത് നീയാണോ? നീ അനുഭവിച്ചതാണോ? നീ അങ്ങനെയൊക്കെയാണോ ചിന്തിക്കുന്നത്? നിൻറെ വീട്ടിൽ നടന്നതാണോ?

ഓരോ വാക്കും അക്ഷരവും എഴുതുന്നതിനു മുൻപും പിൻപും പത്തു വട്ടം ആലോചിക്കും. സഭ്യം ആണോ, അച്ഛനും അമ്മയ്ക്കും വായിക്കാൻ കൊള്ളാമോ, അനിയത്തിമാർക്കും അനിയന്മാർക്കും ഷെയർ ചെയ്യാൻ കൊള്ളാമോ, ആൾക്കാർ വിചാരിക്കുമോ ഞാൻ മോശക്കാരിയാണെന്ന് ... പതിവ്രത, കുലസ്ത്രീ, സദാചാരം... മടുത്തു എനിക്ക്. ഇനി എഴുതുന്നില്ലെന്ന് കരുതിപ്പോകുന്നു. ഇത്ര സ്വതന്ത്രമായി എഴുതാൻ ഞാൻ മരിച്ചു മറ്റേതെങ്കിലും കുടുംബത്തിൽ ജനിക്കേണ്ടി വരും. സ്വാതന്ത്ര്യം തരുന്ന ഒരു വീടും ഭർത്താവുണ്ടായിട്ടും കാര്യമൊന്നുമില്ല. വളർന്നുവന്ന സാഹചര്യവും കുടുംബവും സമൂഹവും ഇട്ട പൂട്ട് തുറക്കാൻ എനിക്കായിട്ടില്ല. നല്ല മുഖം മാത്രം കാട്ടേണ്ടതിൻറെ നല്ലതുമാത്രം എഴുതേണ്ടതിന്റെ ഭാരം. നല്ലതെന്നു വച്ചാൽ എന്താണ് എന്ന് പ്രീതി അടക്കം ഉള്ള ഓരോ ബന്ധുക്കളും എൻറെ തലച്ചോറിൽ വന്നു തീരുമാനിക്കും. നിങ്ങൾ ആരും ഒന്നും ചെയ്തിട്ടുണ്ടെന്ന് അല്ല. പക്ഷേ എനിക്ക് മടുത്തു. എന്തെഴുതിയാലും സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ആലോചനകളും കമൻറുകളും.. എഴുത്തിൽനിന്ന് എഴുത്തുകാരിക്ക് മോചനമില്ല.

അല്ലെങ്കിൽ ഒരു വഴിയുണ്ട്...
വേണ്ട .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ