2020 മാർച്ച് 24, ചൊവ്വാഴ്ച

social services at the time of covid19

അഭ്യസ്തവിദ്യരേ, ആരോഗ്യ ദൃഢഗാത്രരായ ചെറുപ്പക്കാരേ.. 
വീട്ടിലിരുന്നു മടുത്തതു കൊണ്ടല്ല- സത്യമായിട്ടും സാമൂഹ്യ സേവനത്തിനുള്ള ത്വര കൊണ്ടാണെങ്കിൽ നിങ്ങൾക്കിതാ ടിപ്സ്

പ്രളയക്കാലത്തെ പോലല്ല; -ആളുകൾ വീടുകളിലാണ്. അവർക്കു സ്വയം പാകം ചെയ്യാം. കിട്ടുന്ന സാധനങ്ങൾ പൊതിയഴിച്ച്, കഴുകി, വേവിച്ചു തിന്നുന്നതാണ് അവർക്കും സുരക്ഷിതം.
-ഭക്ഷണ സാധനങ്ങൾ സമാഹരിയ്ക്കുക, വിതരണം ചെയ്യുക എന്നതിൽ പ്രവർത്തനമൊതുക്കുമ്പോൾ സേവന സന്നദ്ധരും സുരക്ഷിതർ.
-ജോലിഭാരം കുറയുന്നു.
-സമയലാഭം. ലാഭം കിട്ടിയ സമയം വീട്ടിലിരിക്കണം.
-പാചകം ചെയ്യാനുള്ള സംവിധാനങ്ങൾ, ചെലവ്... ഒന്നും വേണ്ട.
-പാകം ചെയ്ത ഭക്ഷണം കേടുവരുന്നതിനു മുമ്പേ ആവശ്യക്കാർക്കെത്തിക്കാൻ ഓട്ടപ്പാച്ചിൽ വേണ്ട. 
-പാകം ചെയ്യാത്തതു കാരണം മിച്ചം വന്നത് വേദനയോടെ കളയേണ്ടി വന്ന പ്രളയകാല സ്ഥിതി ഇല്ല.
-ഐസൊലേഷനിലുള്ള തീരെ ക്ഷീണിതരായ രോഗികൾക്കും പ്രായം ചെന്നവർക്കും വീടില്ലാത്തവർക്കും ആശുപത്രിവാസികൾക്കും മാത്രം മതി കഞ്ഞി. ലേശം പയറോ ചമ്മന്തിയോ കൂടി.
-രോഗികൾക്ക് അത്യാവശ്യമായിട്ടുള്ളവ പാരസെറ്റമോളും വേദനസംഹാരികളും ചൂടു കുടിവെള്ളവുമാകും.
-കടയിൽ പോകാനാവാത്തതിനാൽ പ്രായമേറിയവർക്ക് അവശ്യസാധനങ്ങൾ വീട്ടുമുറ്റത്തെത്തിയ്ക്കാം. -പണം തരാൻ കഴിവും സന്നദ്ധതയുമുള്ളവരിൽ നിന്ന് വിലയീടാക്കാൻ മറക്കണ്ട. അത്യാവശ്യക്കാരുടെ പട്ടിണി മാറണം. എത്ര ദിവസത്തേക്കു വേണ്ടി വരുമെന്ന് പറയാനാവില്ലല്ലോ. -കഷ്ടപ്പാടുകൾ രണ്ടു മൂന്നാഴ്ചകൾക്കപ്പുറവും നീണ്ടേയ്ക്കാം. വിശപ്പ് എന്നുമുണ്ട്. അതിനാൽ സദ്യ വേണ്ട- ധൂർത്തും.
-പച്ചക്കറി കർഷകരിൽ നിന്നു വാങ്ങി ആവശ്യക്കാർക്ക് മുറ്റത്തെത്തിയ്ക്കാം. പൈസ തരുന്നവരിൽ നിന്നു വാങ്ങിയാൽ കൃഷിക്കാരനു നഷ്ടമാവില്ല.
-ക്ലീൻ ആൻ്റ് സേഫ്ടി മെഷേഴ്സിൽ വിട്ടുവീഴ്ചയരുത്. വീട്ടിൽ പ്രായമായവരോ രോഗികളോ ഗർഭിണികളോ കുഞ്ഞുങ്ങളോ ഉണ്ടെങ്കിൽ സാമൂഹ്യ സേവനത്തിനു ശേഷം ഐസൊലേഷൻ നിർബന്ധം. 
-കൈ കഴുകലും വാമൂടലും ആളകലവും ഒന്നും മറക്കണ്ട. 
-സംഘ പ്രവർത്തനത്തിൽ മാത്രമല്ല ഒറ്റതിരിഞ്ഞുള്ള അദ്ധ്വാനത്തിലും നേതൃത്വം, നിരീക്ഷണ പാടവം, കൃത്യത, മന:സാന്നിദ്ധ്യം ഒക്കെ കൂട്ടിനു വരട്ടെ.
ആശംസകൾ
Prasanna Janardhan

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ