2020 ഫെബ്രുവരി 13, വ്യാഴാഴ്‌ച

Inclusive education

"Mam...m.... mamm, man came from monkeys... whether man came from monkeys... mam... what... what do you think... mamm?"

"Man and monkeys are evolved from a common ancestor; eh... they came from a common creature."

"But mam... mamm.."

അവനെന്റെ കയ്യില്‍ പതിയെ പിടിച്ചു. ഇപ്പോള്‍ വളരെ വളരെ അടുത്തു വരുമ്പോള്‍ ഞാന്‍ തന്നെ കൈ അവനു കൊടുക്കാറാണ്. അവനെവിടെയെങ്കിലും പിടിക്കണം.

"But.. But mam... mam... about God? They say God has created man.."

"Ham. Yes. People believe that..."

"Mam, what you believe?..."

"Children, silence.."

അവനെന്റെ താടി പിടിച്ച് അവനിലേക്കു തിരിച്ചു. 

"Mam... Do you... Do you believe?.. if God created man... how from monkeys... MMam.."

"Religion says God created man and scientists say man had evolved from other creatures."

''Mam..mam, Aliens... do you think aliens..."

"Try to answer these questions. You have to write down the names of four games using balls."

"OK mam... But I am sorry...
I am sorry mam... I don't know the answer."

"It is easy. Just try to remember."

"I don't know.. I am sorry.. Iam sorry mam.."

"OK. Think about it later. What about the next question?"

"How to read it! I can't read it mam. I am sorry."

"Name 4 places where you have seen telephones."

"I didn't see telephone anywhere... I am sorry mam...mamm...I am really sorry. I couldn't remember..."

നമ്മുടെ ഇന്റിമേറ്റ് പേഴ്‌സണല്‍ സര്‍ക്കിളിനകത്തു നിന്നിട്ട് കൈ പിടിച്ചു സോറി പറയുകയാണ്. ആ ഉത്തരക്കടലാസിലെ അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുണ്ടാവുക കഷ്ടമാണ്. അപ്പോള്‍ ഞാന്‍ സ്പ്രിങ്സിലെ ടീച്ചറാണല്ലോയെന്നതില്‍ എനിയ്ക്കു സന്തോഷവും സമാധാനവും തോന്നി. 

കൂട്ടം തെറ്റുന്നവരും കൂട്ടത്തില്‍ കൂടാനേ കഴിയാത്തവരും ഇവിടെ മാറ്റി നിര്‍ത്തപ്പെടാറില്ല. ജനിച്ചതു തെറ്റാണെന്ന രീതിയില്‍ ചുവന്ന മഷികൊണ്ടോ പച്ച മഷികൊണ്ടോ അവരെ അടയാളപ്പെടുത്താറുമില്ല. എല്ലായിടത്തും അങ്ങനെയല്ല. ഇൻക്ലൂസീവ് എജ്യൂക്കേഷനൊക്കെ പ്രസംഗിച്ചാലും മുന്‍പു പഠിപ്പിച്ച കേന്ദ്രീയ വിദ്യാലയത്തിലും അങ്ങനെയായിരുന്നില്ല.

വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഇന്‍സ്‌പെക്ഷനുണ്ടാകും. അക്ഷരങ്ങള്‍ കൂടാത്ത, പേജുകള്‍ നിറയാത്ത പുസ്തകങ്ങള്‍  മുഖം നോക്കി കൃത്യമായി അവര്‍ കണ്ടെടുത്തേയ്ക്കാം. മനഃശാസ്ത്ര വിശാരദന്മാരാണ്. 

വ്യക്തിത്വത്തിന്റെ ദ്യുതിയില്ലാത്തതോ അമിത ഭയം ഇരുട്ടു വീഴ്ത്തിയതോ ശൂന്യമോ ആയ മിഴികള്‍ അവരെ ഒറ്റുന്നതാണ്. അവരുടെ അദ്ധ്യാപകരേയും. പൂര്‍ത്തീകരിക്കാത്ത ക്ലാസ്സ് വര്‍ക്കുകളും ഹോം വര്‍ക്കുകളും വിമര്‍ശനത്തിന്റേയോ വ്യക്തിഹത്യയുടേയോ ഏതറ്റം വരേയും കൊണ്ടു പോയേക്കാം. 

ഇന്‍സ്‌പെക്ഷനു മുന്നോടിയായും അല്ലാതെയും പ്രിൻസിപ്പാളിന്റെ നോട്ട്ബുക്ക് ചെക്കിങ്ങുമുണ്ട്. ചുവന്ന മഷി കുട്ടിയുടെ മുറിവിനു ചുറ്റുമാണെങ്കില്‍ പച്ചമഷി അദ്ധ്യാപകരുടെ മൂക്കിനു ചുറ്റും കൂടിയാണ്. പച്ച മഷിയാല്‍ മൂക്കുകയറിടപ്പെട്ട അദ്ധ്യാപകര്‍ ഹാസനിലെ തണുതണുത്ത മഞ്ഞുകാലത്തും മഴക്കാലത്തും ഇരുണ്ട കോറിഡോറിലെ നിലത്തിരുത്തി തുമ്പികളെക്കൊണ്ടു കല്ലെടുപ്പിയ്ക്കാൻ ഉഴറുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

ഇന്‍ക്ലൂസീവ് എന്നൊക്കെയാണ് വെപ്പെങ്കിലും പലയിടത്തും സമത്വമാണ്. എല്ലാവർക്കും ഒരേ നിയമമാണ്‌. നോട്ടു മുഴുവനായിരിയ്ക്കണം. അങ്ങനെയല്ലാത്തവർ ജനിക്കുന്നതേ തെറ്റാണെന്ന് പ്രകൃതിവിരുദ്ധത ചിന്തിച്ചുപോകും അദ്ധ്യാപകരും. ഒരിക്കലും ക്രമീകരിക്കപ്പെടാത്ത സമവാക്യങ്ങളുമായി താനൊരു പരാജയമാണെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കപ്പെടുന്ന സമൂഹമാണ് കുട്ടികളെ നയിക്കുന്നത്. ഇൻസ്പെക്ഷൻ ഒരേ സമയം പ്രഹസനവും പീഡനോപാധിയുമാകാറാണ്.

നിര്‍ത്താം. ഞാനവിടെയൊന്നുമല്ല. സ്പ്രിങ്സിലാണ്. ഇവിടെ പ്രകൃതിയുടെ വികൃതികളെ അതിന്റെ സ്വാഭാവികതയോടു കൂടി ഏറ്റെടുക്കുകയും കൂടെ നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്, അദ്ധ്യാപകരാണ്, വിദ്യാലയമാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ