2019 മേയ് 21, ചൊവ്വാഴ്ച

പുതുമഴ

അവസാനം മഴ പെയ്തു. രാവിലെ മുതൽ മുഖം കറുപ്പിച്ചും മുരണ്ടും പൊട്ടിത്തെറിച്ചും മേഘമേലാപ്പ്. ഉച്ച തിരിയുമ്പോഴേയ്ക്ക്  വെന്തുകുതിർന്ന് അഞ്ചിലേയ്ക്കു തിരിഞ്ഞിരിയ്ക്കുന്ന റെഗുലേറ്ററിനെയും പൂർണ്ണവേഗതയിൽ കറങ്ങുന്ന പങ്കയെയും അതൃപ്തിയോടെയോ പകയോടെയോ നോക്കിത്തുടങ്ങി വീട്ടിലെല്ലാവരും. പതിയെപ്പതിയെ അന്തരീക്ഷം കറുത്തിരുണ്ടു. 'പതിയെപ്പതിയെ' എന്നു വായിയ്ക്കുമ്പോൾ വെന്തുരുകുന്ന പടപ്പുകൾ പ്രതീക്ഷയുടെയുടെ ആനമുടിയിലേറുമെന്നും (അതല്ലേ ഇന്നാട്ടിലെ ഉത്തുംഗശൃംഗം?) അക്ഷമയോടെ നിയതിയുടെ പരമകായനെ വിചാരണ ചെയ്യാൻ തുടങ്ങിയിരിയ്ക്കുമെന്നും മനസ്സിലാക്കിയോ?

കാറ്റു വീശിത്തുടങ്ങി. കാപ്പി വെന്ത മണം ഉമ്മറത്തെത്തുമ്പോഴേയ്ക്കും പുഴയൊഴുക്കിൽ ഒതുക്കത്തോടെ, ഒരുമയോടെ വിന്യസിക്കുന്ന നീളൻ മുടി പോലെയായി കാറ്റു ചീകിയൊതുക്കിയ ഓലപ്പട്ടകൾ.

ഈ മഴ നനയാനെന്താണു വഴിയെന്നാലോചിയ്ക്കുമ്പോൾ ഐഡിയ വന്നു.
"ചിന്നൂ, നമ്മക്ക് തുന്നാൻ കൊടുത്തതു മേടിച്ചു വരാം?"
അന്തിയായി നോമ്പുവീടാറാകുമ്പോൾ തുന്നുന്ന താത്താക്ക് അടുക്കളേൽ പത്തിരിത്തിരക്കാവുമെന്നതിനാൽ അമ്മ എതിരു പറഞ്ഞില്ല. ഇടിമിന്നലും പടപടായെന്ന് മാനം പൊളിയുന്ന ശബ്ദവും.. കനത്ത തുള്ളികൾ എണ്ണിയെണ്ണി വാട്ടർ ബലൂൺ പോലെ വീഴുമ്പോൾ ആളില്ലാറോട്ടിൽ അനിയത്തിയോടു കൈകോർത്തു നടക്കാൻ എന്ത് രസാ.

നനഞ്ഞു തുടങ്ങിയ റോട്ടിൽ അവിടാവിടെ ചൂടിന്റെ തുരുത്തുകൾ. വലിയ ഹായ് താപ വ്യത്യാസം ഉണ്ടായിരുന്നതിനാൽ ഞങ്ങളിരുവരും ശ്രദ്ധിച്ചു ടാറു പോയി പോയി ചെമ്മണ്ണു ഉള്ള ഉള്ള വഴി കളിലും ലും ടൈൽസ് താത്ത അത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ